പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം
കൊല്ലം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതിൽ പിഴവുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. അനസ്തീസിയയിൽ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിയ്ക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാൽ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്. […]
