us

യു.എസിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ

ന്യൂയോർക്: യു.എസിൽ ഇന്ത്യൻ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ അറസ്‌റ്റിലായി. നികിത ഗോദിശാല എന്ന 27കാരിയെയാണ് മരിലൻഡിലെ അവരുടെ മുൻ സുഹൃത്ത് അർജുൻ ശർമയുടെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കുറച്ചുദിവസങ്ങൾക്ക്‌ മുമ്പ്‌ കണ്ടെത്തിയത്. കൊലക്കുപിന്നാലെ ഇന്ത്യയിലേക്ക് കടന്ന അർജുനെ ഇന്റർപോളിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് നികിതയെ കാണാതായ പരാതി ലഭിച്ചത്. ഡിസംബർ 31നുതന്നെ അവരെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അർജുനുമായി നികിതക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്.
Read More

വേട്ടയാടി കൊല്ലുന്നത് തുടരും’; ലഹരിക്കടത്ത്, വിട്ടുവീഴ്ചയില്ലെന്ന് യു.എസ്

വാഷിങ്ടൺ: ലഹരിക്കടത്തുകാർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് യു.എസ്. യു.എസ്. കരീബിയൻ കടലിൽ കപ്പലിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ യു.എസ് വെടിവെച്ച് കൊന്ന സംഭവത്തിലാണ് ഡിഫൻസ് സെക്രട്ടറി പീറ്റർ ഹെഗ്‌സെത്തിന്റേതാണ് ഈ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കരീബിയൻ കടലിലെ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽവച്ചായിരുന്നു ആക്രമണം. ഇന്ന് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം കരിബീയൻ മേഖലയിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന് നേരെ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
Read More

ഇംഗ്‌ളീഷ് അറിയില്ലെങ്കിൽ വണ്ടിയോടിക്കേണ്ടെന്ന് യു.എസ്, ജോലി പോയി 7,200 പേർ

ന്യൂയോർക്ക്: ഇംഗ്‌ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെയാണ് യു.എസ് അയോഗ്യരാക്കിയത്. ഇതിൽ ഇന്ത്യൻ വംശജരുമുണ്ട്. യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കൂടിയതിനാലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000-150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിലാണ് ഇവർ പരാജയപ്പെട്ടത്. പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കി. ഫെഡറൽ […]
Read More

യു.എസിൽ വിദേശികൾക്ക് വർക് പെർമിറ്റ് ഇനി സ്വമേധയാ നീട്ടാനാവില്ല

വാഷിങ്ടൺ: വിദേശികളുടെ വർക് പെർമിറ്റ് കാലാവധി സ്വമേധയാ നീട്ടുന്ന സംവിധാനവും യു.എസ് നിറുത്തിവച്ചു. ഇനിമുതൽ വർക് പെർമിറ്റ് കാലാവധി പുതുക്കുന്നത് ‘ആവശ്യമായ പരിശോധന നടപടികൾക്കു ശേഷ’മായിരിക്കും. ഇന്ത്യയിൽനിന്നടക്കമുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നടപടിയാണിത്.കുടിയേറ്റ തൊഴിലാളികൾക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അനുവദിക്കപ്പെട്ടാൽ അത് നിശ്ചിത കാലാവധിക്കുശേഷം സ്വമേധയാ പുതുക്കാമായിരുന്നു.എന്നാൽ, പുതിയ നിയമപ്രകാരം, ഒക്ടോബർ 30നു ശേഷമുള്ള അപേക്ഷകൾക്ക് ഇത് ബാധകമാകില്ല.
Read More

മലയാളി ദമ്പതികൾ യു. എസിലെ വീട്ടിൽ മരിച്ച നിലയിൽ, വീട്ടിൽ വാതകച്ചോർച്ച

കൊച്ചി: മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ കഴിഞ്ഞ 27നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ എത്തി […]
Read More