മദ്രസകൾ നിർത്തലാക്കണം, സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം;കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ കേരളത്തിലെ മുസ്ലിം സംഘടനകൾ

  • Home-FINAL
  • Business & Strategy
  • മദ്രസകൾ നിർത്തലാക്കണം, സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം;കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ കേരളത്തിലെ മുസ്ലിം സംഘടനകൾ

മദ്രസകൾ നിർത്തലാക്കണം, സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം;കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ കേരളത്തിലെ മുസ്ലിം സംഘടനകൾ


രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു.അതെ സമയം ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം വന്നയുടൻ കേരളത്തിലെ മുസ്ലിം സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുകയാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുകയാണ് സർക്കാർ എന്നാരോപിച്ച ഇ ടി മുഹമ്മദ് ബഷീർ എംപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.അപകടകരമായ പ്രസ്താവനയെന്നും മുസ്ലിം ലീഗ് നിയമനടപടി ആലോചിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.കേരളത്തിലെ മദ്രസകളെ നിർദ്ദേശം ബാധിക്കില്ലെന്നും എന്നാൽ ആശങ്കയുണ്ടെന്നും നടപടിയെ ജനാധിപത്യ രീതിയിൽ എതിർക്കുമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ  വ്യക്തമാക്കി.തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള വർഗീയ അജണ്ട എന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. നിയമവിരുദ്ധമെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പികെ നൂർ ബിന റഷീദ്. സംഘപരിവാർ അജണ്ട എന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിക്കുമെന്നും ഉമർ ഫൈസി മുക്കവും പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ പൗരത്വ ഭേദഗതി നിയമത്തിൽ ഉയർത്തിയത് പോലുള്ള കൂട്ടായ പ്രതികരണം നടത്താനാണ് സംഘടനകൾ ഒരുങ്ങുന്നത്.

എന്നാൽ നടപടി ഉദ്ദേശശുദ്ധിയോടെ എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ് കമ്മീഷൻന്റെ നിർദ്ദേശമെന്ന വിലയിരുത്തലിലാണ് സമുദായ നേതാക്കൾ.

Leave A Comment