ലൈംഗിക തൊഴിൽ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ പങ്കാളി കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയെയാണ് പങ്കാളിയായ ഷെയ്ഖ് ഷമ്മ കൊന്നത്. പ്രസവശേഷം ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു പുഷ്പ പ്രതിയുടെ കൂടെയായിരുന്നു കഴിഞ്ഞ എട്ടുമാസമായി താമസിക്കുന്നത്. ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. തുടയിലും നെഞ്ചിലും മാരക കുത്തേറ്റാണ് പുഷ്പ കൊല്ലപ്പെട്ടത്.
അടുത്തിടെയായി പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടോ എന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്ങ്ങളുണ്ടായിരുന്നു. തുടർന്നായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചുള്ള പീഡനം. സംഭവ ദിവസം പുഷ്പ തന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ ഷെയ്ഖ് വരികയും തന്റെ കൂടെ വന്ന് ലൈംഗിക തൊഴിൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്നായിരുന്നു ഉന്തും തള്ളും. അമ്മയും സഹോദരനും പ്രശ്‌നത്തിൽ ഇടപെട്ടതോടെ ഷെയ്ഖ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

