ഗള്‍ഫ് മേഖലയിൽ സുരക്ഷ വര്‍ധിപ്പിക്കാൻ അമേരിക്ക;ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു.എസ്.എസ് നിമിറ്റ്സിനെ ബഹ്റൈനിലെത്തിച്ചാണ് യു.എസ് കവചമൊരുക്കുന്നത്.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മുന്നില്‍ കണ്ട് മേഖലയിലൊട്ടാകെ സുരക്ഷ വര്‍ധിപ്പിക്കാനുളള നീക്കങ്ങളുടെ ഭാഗമായി ആണ് , അമേരിക്ക യുഎസ് നിമിറ്റ്സ് എന്ന ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ ബഹ്റൈനിലെത്തിച്ചത്. രാജ്യത്തെ ഖലീഫ ബിന്‍ സല്മാന് തുറമുഖത്ത് എത്തിയ , ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലില്‍ 5,000-ത്തിലധികം നാവികരാണ് ഉള്ളത്. എഫ്-18 സൂപ്പര്‍ ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ളവയും ആയിട്ടാണ് വിമാനവാഹിനി കപ്പലിന്റെ വരവ്.ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും യെമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുളള നീക്കത്തിന്റെ ഭാഗമായാണ് യു.എസ് നിമിറ്റ്സിനെ ബഹ്റൈനില്‍ എത്തിച്ചത്

