സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളി ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിൽ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.സിറിയയുമായുള്ള ബഹ്‌റൈൻ്റെ ഐക്യദാർഢ്യവും ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിൽ സിറിയയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉള്ള പിന്തുണയും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും ബഹ്റൈൻ പൂർണമായും നിരസിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.സിറിയൻ സർക്കാരിനും ജനങ്ങൾക്കും, ഇരകളുടെ കുടുംബങ്ങൾക്കും ബഹ്റൈൻ്റെ അനുശോചനവും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

