‘മെസി റെഡ് കാർഡ് അർഹിച്ചിരുന്നു; റഫറി അനീതി കാട്ടി’; ഔദ്യോഗിക പരാതി നൽകി അൾജീരിയ

  • Home-FINAL
  • Business & Strategy
  • ‘മെസി റെഡ് കാർഡ് അർഹിച്ചിരുന്നു; റഫറി അനീതി കാട്ടി’; ഔദ്യോഗിക പരാതി നൽകി അൾജീരിയ

‘മെസി റെഡ് കാർഡ് അർഹിച്ചിരുന്നു; റഫറി അനീതി കാട്ടി’; ഔദ്യോഗിക പരാതി നൽകി അൾജീരിയ


ഡാളസ്‌: അർജന്റീനയ്ക്കെതിരായ മൽസരത്തിലെ റഫറിമാർക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൾജീരിയ. അൾജീരിയ – അർജൻറീന മൽസരത്തിൻറെ ആദ്യപകുതിയിലാണ് ലയണൽ മെസി, അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിയുടെ കണങ്കാലിൽ ചവിട്ടിയത്. 30–ാം മിനിറ്റിലെ മെസിയുടെ നടപടിക്ക് പക്ഷേ റഫറി ചുവപ്പ് കാർഡ് നൽകിയില്ല. ഇതിന് പുറമെ രണ്ടുവട്ടം കൈമുട്ട് കൊണ്ട് അർജൻറീനയുടെ താരങ്ങൾ കുത്തിയെന്നും ഇതും റഫറി കണ്ടില്ലെന്ന് നടിച്ചുവെന്നും അൾജീരിയ ഫിഫയുടെ റഫറിയിങ് കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ശിക്ഷയിൽനിന്ന് രക്ഷപ്പെട്ട മെസി പിന്നീട് മത്സരത്തിൽ ഹാട്രിക് നേടുകയും ചെയ്തു. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് അൾജീരിയ അർജൻറീനയോട് തോറ്റത്. കൻസാസ് സിറ്റിയിൽ നടന്ന മത്സരം നിയന്ത്രിച്ചത് പോളണ്ടിൻറെ സിമോൺ മാർസിനിയാക് ആയിരുന്നു. ഖത്തറിൽ 2022-ൽ നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയപ്പോഴും മാർസിനിയാക് ആയിരുന്നു റഫറി.

ഗ്രൂപ്പ് ജെയിലെ അടുത്ത മൽസരത്തിൽ ജോർദാനാണ് അൾജീരിയയുടെ എതിരാളികൾ. അതിന് ശേഷം ഓസ്ട്രിയയും. തിങ്കളാഴ്ച ഡാള്ളസിൽ നടക്കുന്ന മൽസരത്തിൽ അർജൻറീന ഓസ്ട്രിയയെയും നേരിടും. ജോർദാനെ തോൽപിച്ച് നോക്കൗട്ടിൽ കടക്കുകയാണ് അൾജീരിയയുടെ ലക്ഷ്യം.

Leave A Comment