മുംബൈ: ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് തകർന്നുവീണത്. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുന്നു. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അജിത് പവാറിനൊപ്പം ഒരു അറ്റന്റൻഡന്റും ഒരു പിഎസ്ഒയും വിമാന ജീവനക്കാരായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു.
വിമാനാപകടത്തിന്റെ വിവരം അറിഞ്ഞതിനു പിന്നാലെ ഡൽഹിയിൽ ആയിരുന്ന ഭാര്യ സുനേത്ര പവാറും പാർഥ് പവാറും ബന്ധുവും എൻസിപി നേതാവ് സുപ്രിയ സുലെയും ബാരാമതിയിലേക്കു തിരിച്ചു. പുണെയിലെ ബാരാമതിയിൽ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.

