Imac Kochi

രാഷ്ട്രീയം വിടുന്നു, പോയി തേജസ്വിയോട് ചോദിക്കൂവെന്ന് രോഹിണി

പട്ന: രാഷ്ട്രീയം വിടുന്നെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്നുമുള്ള സാമൂഹികമാധ്യമക്കുറിപ്പിന് പിന്നാലെ പ്രതികരണവുമായി ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ആർജെഡി നേതൃത്വത്തിലെ പ്രധാന നേതാക്കളാണ് തന്നെ പുറത്താക്കിയതെന്ന് അവർ ആരോപിച്ചു. എനിക്ക് കുടുംബമില്ല. നിങ്ങൾ ചെന്ന് തേജസ്വി യാദവിനോടും സഞ്ജയ് യാദവിനോടും റമീസിനോടും ചോദിക്കൂ. അവരാണ് എന്നെ കുടുംബത്തിൽനിന്ന് പുറന്തള്ളിയത്, പട്നയിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ രോഹിണി പറഞ്ഞു. അവർ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി (ആർജെഡി) എന്തുകൊണ്ട് ഇങ്ങനെ പരാജയപ്പെട്ടുവെന്ന് രാജ്യമാകെ […]
Read More

നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; രണ്ട് ബ്രിട്ടീഷ് ഡോക്ടർമാർ അറസ്റ്റിൽ

ലഖ്നൗ: നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരായ രണ്ട് ഡോക്ടർമാർ സുരക്ഷാസേനയുടെ പിടിയിലായി. ഡോ. ഹസ്സൻ അമ്മാൻ സലീം (35), ഡോ. സുമിത്ര ഷക്കീൽ ഒലീവിയ എന്നിവരെയാണ് ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപായിദേഹാ അതിർത്തിയിൽനിന്ന് സശസ്ത്ര സീമാബൽ പിടികൂടിയത്. പാകിസ്താനിയായ മുഹമ്മദ് സലീമിന്റെ മകനാണ് ഹസ്സൻ. നിലവിലെ ഇയാളുടെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ജോൺ ഫ്രെഡറിക്കിന്റെ മകളായ സുമിത്ര, കർണാടകയിലെ ഉഡുപ്പിയിൽനിന്നുള്ളയാണ്. നിലവിൽ ഇവരുടെ വിലാസം യുകെയിലെ ഗ്ലൗസെസ്റ്ററാണ്. പ്രാഥമിക ചോദ്യം ചെയ്യലിന് […]
Read More

വൈകിയെത്തിയതിന് അധ്യാപിക 100 തവണ ഏത്തമിടിപ്പിച്ച ആറാം ക്ലാസുകാരി മരിച്ചു

ന്യൂഡൽഹി: വൈകിയെത്തിയതിന് അധ്യാപിക 100 തവണ ഏത്തമിടിപ്പിച്ച ആറാം ക്ലാസുകാരി മരിച്ചു. ശിശുദിനാഘോഷത്തിന് 10 മിനിറ്റ് വൈകിയതിനാണ് പെൺകുട്ടിക്ക് കടുത്ത ശിക്ഷ അധ്യാപിക നൽകിയത്. മഹാരാഷ്ട്രയിലെ വാസിയിലെ ഒരു സ്‌കൂളിലാണ് സംഭവമുണ്ടായത്. ശ്രീ ഹനുമത് വിദ്യ മന്ദിറിലെ ആറാം ക്ലാസ് വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച സ്‌കൂളിൽ 10 മിനിറ്റ് വൈകിയെത്തിയ കുട്ടിയോട് 100 തവണ ഏത്തമിടാൻ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്തയുടൻ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വീട്ടിലെത്തിയതിന് ശേഷം കുട്ടിയുടെ നില കൂടുതൽ മോശമായതിനെ തുടർന്ന് […]
Read More

ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്ന് ലക്ഷം വോട്ടർമാർ എങ്ങനെ വന്നു എന്നതിൽ വിശദീകരണം

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എസ്ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പിൽ […]
Read More

കർണാടകയിൽ ഗവ. ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു; ഭർത്താവ് കൊല്ലപ്പെട്ടത് മൂന്നുവർഷം മുൻപ്

ബെംഗളൂരു: കർണാടകയിലെ യാഡ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. മൂന്നുവർഷം മുൻപ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് അഞ്ജലിയുടെ നേർക്ക് നാലംഗസംഘത്തിന്റെ ആക്രമണമുണ്ടായത്. ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം ഗ്രീൻസിറ്റിക്ക് സമീപത്തുവെച്ച് അഞ്ജലിയുടെ കാർ തടഞ്ഞു. പിന്നാലെ കാറിന്റെ ചില്ല് അടിച്ചുതകർത്ത അക്രമികൾ അഞ്ജലിയുടെ മുഖത്തും കൈകളിലും ഉൾപ്പെടെ […]
Read More

സ്ഥാനാർഥിത്വം നിഷേധിച്ചു; ബി ജെ പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് മരിച്ചത്. സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദിന്‍റെ പേര് ഉണ്ടായിരുന്നില്ല. മാധ്യമ സ്‌ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. എന്‍റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുത്.ജീവിതത്തിൽ […]
Read More

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം

ജമ്മു കാശ്മീര്‍ പൊലീസ് സ്റ്റേഷന്‍ സ്ഫോടനം: മരണസംഖ്യ 10 ആയി, അട്ടിമറിയെന്ന് സംശയം ശ്രീനഗര്‍: ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിടെപൊട്ടിത്തെറിച്ച് ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്ഐഎ) ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും സ്‌റ്റേഷനിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്. 13 […]
Read More

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ്

വോട്ടുചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്: മൊബൈൽ കടയുടമ പിടിയിൽ; കരാർ നൽകിയത് ബി.ജെ.പി നേതാവ് ബെംഗളൂരു: കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇയാൾ ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കാൻ ശ്രമിക്കുകയായിരുന്നു. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഒ.ടി.പി […]
Read More

തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും

ന്യൂഡൽഹി ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ […]
Read More

വായുമലിനീകരണം, ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച് അധികൃതർ. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര സ്വഭാവമില്ലാത്ത […]
Read More