Kerala

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ കത്തയച്ചു

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സൂചിപ്പിച്ചാണ് സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. നിമിഷപ്രിയയുടെ മോചന, മധ്യസ്ഥ ഇടപെടലുകൾക്ക് തിരിച്ചടിയാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ […]
Read More

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണം:  അടൂർ, വിവാദം

കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദപരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമർശനമുയർന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമർശങ്ങൾ തുടർന്നു. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി […]
Read More

കേരളത്തിന്റെ കഫീൽ ഖാൻ പരാമർശം, അബദ്ധത്തിൽപ്പെട്ട് വി. മുരളീധരൻ, സോഷ്യൽ മീഡിയയിൽ പരിഹാസം, പിന്നാലെ തിരുത്ത്

കൊച്ചി:  ഡോ ഹാരിസ് ചിറയ്ക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് അബദ്ധത്തിൽപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പിണറായി വിജയൻ സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ച് പങ്കുവച്ച പോസ്റ്റിലാണ് അബദ്ധം പറ്റിയത്. ഹാരിസ് ചിറയ്ക്കലിനെ കേരളത്തിന്റെ കഫീൽ ഖാനെന്നാണ് വി മുരളീധരൻ വിശേഷിപ്പിച്ചത്. ‘കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്’ – വി മുരളീധരൻ […]
Read More

തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വം; കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ പൊരുതും

കൊച്ചി: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനിൽപ്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കയ്യിലെടുത്ത, അറസ്റ്റുചെയ്യപ്പെട്ട […]
Read More

കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി

കൊച്ചി: കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ് മാർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്ന തിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ […]
Read More

98 ാം വയസിൽ അവസാനത്തെ പുസ്തകം; അക്ഷരങ്ങളുമായി നിതാന്ത ആത്മബന്ധം

കൊച്ചി:  ജീവിതസായാഹ്‌നകാലത്തും അക്ഷരങ്ങളുമായി നിതാന്തമായ ആത്മബന്ധം സാനു മാഷ് കാത്തുസൂക്ഷിച്ചു. ാം വയസിലായിരുന്നു അവസാനത്തെ പുസ്തകം എഴുതിയത്. അബലകൾക്ക് ആശ്രയമായി ജീവിച്ച തപസ്വിനി അമ്മയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകമായിരുന്നു ഇത്. ഈ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനാണ നിർവഹിച്ചത്. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ എം. തോമസ് മാത്യുവിന് പുസ്തകം കൈമാറിയാണു മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രായത്തിന്റെ അവശതകളും പരാധീനതകളും മറികടന്ന് തന്റെ 98 വയസ്സിലാണ് പ്രൊഫ എം. […]
Read More

സാഹിത്യവിമർശനത്തിലെ യുഗാന്ത്യം; പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനും വാഗ്മിയും സാഹിത്യവിമർശകനുമായി കേരളത്തെ പതിറ്റാണ്ടുകളോളം അടയാളപ്പെടുത്തിയ പ്രൊഫ. എം. കെ. സാനു മരിച്ചു. 98 വയസായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ്‌  തെന്നിവീണതിനെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റ്‌ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യംവീഴ്ചയ്ക്ക് തൊട്ടുമുമ്പ് വരെ വിവിധ സാംസ്‌കാരിക, സാമൂഹിക പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പാണ് അദ്ദേഹത്തിന്റെ അവസാനകൃതിയുടെ പ്രകാശനം നടന്നത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് എറണാകുളത്ത് നിന്ന് എം. […]
Read More

നടൻ കലാഭവൻ നവാസ് അന്തരിച്ചു, കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ഹൃദയാഘാതമാണെന്ന് സംശയം

നടനും ഗായകനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51  വ യസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുഹൃദയാഘാതമാണെന്ന് കരുതുന്നു. . ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷൻ, […]
Read More

”പുരസ്‌കാരം പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകുമെന്ന് പ്രിയപ്പെട്ടവർ ചോദിക്കും, ഇതേ രാഷ്ട്രീയം തന്നെ അന്നും പ്രവർത്തിച്ചത്”

കൊച്ചി: രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. അവാർഡ് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടില്ല എന്നും ഉർവശി പറഞ്ഞു. സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷമെന്നും ഉർവശി കൂട്ടിച്ചേർത്തു. 71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഉർവശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘സന്തോഷം, നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കുന്നു. ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അം?ഗീകാരത്തിൽ […]
Read More

അൻസിലിന്റെ മരണം കൊലപാതകം പെൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകം. പൊലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ അൻസിലിന്റെ അകത്തെത്തി എന്ന കാര്യത്തിൽ […]
Read More