1200 പ്രവാസികളെ ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ നാടുകടത്തിയതായി ലേബർ മാർക്കറ്റ് അതോറിറ്റി .ജനുവരിമുതല്‍ മാർച്ച് വരെ ഏകദേശം 151 സംയുക്ത പരിശോധനകളാണ് നടന്നത്. ആകെ 1212 പേരെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്.വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് എല്‍.എം.ആർ.എ നടത്തിയ പരിശോധനക്കിടെ നിയമലംഘനം നടത്തിയവരെ കണ്ടെത്തുകയും നാടുകടത്തുകയുമായിരുന്നു.പ്രതിമാസം 400 പേരാണ് ഇത്തരത്തില്‍ ഡിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഈ പരിശോധനകള്‍ തുടരുമെന്നും എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കുമെന്നും അതോറിറ്റി അറിയിച്ചു