മുൻ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജ ഖേദ്കറിന്റെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നാസിക് ഡിവിഷണൽ കമീഷണർ റദ്ദാക്കി. വ്യാജ രേഖകൾ ഉപയോഗിച്ചാണ് പൂജ ഐ.എ.എസ് നേടിയതെന്ന ആരോപണം വലിയവിവാദമുണ്ടാക്കിയിരുന്നു. വ്യാജ ഒ.ബി.സി. സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കർ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പൂജ ഖേദ്കറിന്റെ അപേക്ഷ നാസിക് ഡിവിഷണൽ കമീഷണർ തള്ളിയിരുന്നു. അപേക്ഷ തള്ളിയതിനെതിരെ ഖേദ്കർ അപ്പീൽ നൽകിയിരുന്നു. ഈ അപ്പലീൽ വൈകാതെ തീരുമാനമുണ്ടാകും.കുടുംബത്തിന്റെ വരുമാനം എട്ട് ലക്ഷത്തിന് മുകളിൽ കവിയാത്തവർക്കാണ് സാധാരണയായി ഒ.ബി.സി നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നത്. പൂജയുടെ കുടുംബത്തിന് സ്വന്തമായി ഭൂമിയും 12 വാഹനങ്ങളുമുണ്ട്. ഇതിന് പുറമേ പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിന് 40 കോടി വരുമാനമുണ്ട്.

