നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായ തൃശ്ശൂർ മലക്കപ്പാറ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകൾക്കകത്ത് ഉൾപ്പെടെ പുലി കയറിയതോടെ ഭീതിയിലാണ് നാട്ടുകാർ.കഴിഞ്ഞ അർദ്ധരാത്രിയാണ് വീണ്ടും പുലി വീരൻകുടി ഉന്നതിയിലെത്തിയത്. വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഉന്നതിയിലെ എല്ലാ കുടിലുകളിലും പുലിയെത്തി. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ആക്രമണം ഉണ്ടായി.

