കനത്ത മഴയിൽ വയനാട്ടിൽ 242 ഹെക്ടര്‍ കൃഷിനാശമാണ് ജില്ലയില്‍ ഉണ്ടായതെന്നാണ് സര്‍ക്കാര്‍ കണക്ക്.കൂടാതെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരാണ് കഴിയുന്നത്.ഇന്നലെവരെ കനത്തു പെയ്തിരുന്ന മഴയ്ക്ക് ഇന്ന് അല്പം ശമനമുണ്ട്.വലിയ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്വാഭാവികമായ തരത്തിലേക്ക് മാറുന്നുണ്ട്. പലയിടത്തും മഴ പെയ്യുന്നുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നുണ്ട്. കൃഷി നാശത്തിലേറെയും വാഴക്കര്‍ഷകര്‍ക്കാണ് നഷ്ടം. മൂന്നര ലക്ഷത്തിലേറെ വാഴകള്‍ നിലംപൊത്തിയെന്നാണ് കണക്ക് .കൂടാതെ 90 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചിട്ടുണ്ട്.ചില ഇടങ്ങളിൽ റോഡ് തകര്‍ച്ച ഭീഷണി അടക്കം നിലനില്‍ക്കുന്നുണ്ട്. ചൂരല്‍മല പുന്ന പുഴയില്‍ കഴിഞ്ഞദിവസം ഉണ്ടായ കനത്ത നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.