എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; അന്തരിച്ച മൻജിത് സിംഗിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പ്രവാസി ലീഗൽ സെല്ലിന്റെ നിർണായക ഇടപെടൽ

  • Home-FINAL
  • Business & Strategy
  • എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; അന്തരിച്ച മൻജിത് സിംഗിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പ്രവാസി ലീഗൽ സെല്ലിന്റെ നിർണായക ഇടപെടൽ

എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; അന്തരിച്ച മൻജിത് സിംഗിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പ്രവാസി ലീഗൽ സെല്ലിന്റെ നിർണായക ഇടപെടൽ


2018 ഏപ്രിൽ 23-ന് ഒമാനിലെ മസ്കറ്റിൽ നടന്ന ദാരുണമായ റോഡപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരനായ മൻജിത് സിംഗിന്റെ കുടുംബത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം മരണാനന്തര നഷ്ടപരിഹാരം ലഭിക്കുന്നതിന് വഴിയൊരുക്കാൻ കഴിഞ്ഞതിൽ പ്രവാസി ലീഗൽ സെൽ (PLC) സന്തോഷം രേഖപ്പെടുത്തുന്നു.
മൻജിത് സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മാതാവായ ഗുര്‍മീത് കൗർ വർഷങ്ങളോളം വിവിധ അധികാരികളെ സമീപിച്ചെങ്കിലും നഷ്ടപരിഹാരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ വിവരമോ സഹായമോ ലഭിച്ചിരുന്നില്ല. തുടർന്ന് അവർ പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ച് നിയമപരവും മാനുഷികവുമായ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.തുടർന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡും പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാമിന്റെ നേതൃത്വത്തിലും ഗ്ലോബൽ PRO സുധീർ തിരുനിലത്തിന്റെ ഏകോപനത്തിലും ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ജെസ്സിയുടെയും മുഴുവൻ പി.എൽ.സി. ഒമാൻ ടീമിന്റെയും നിരന്തര ഇടപെടലുകളിലൂടെ ഇന്ത്യയിലെയും ഒമാനിലെയും ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടു കേസ് പിന്തുടർന്നു.ഇതിന്റെ ഫലമായി ഇന്ത്യൻ എംബസി, മസ്കറ്റിൽ നിന്ന് കുടുംബത്തിന് ഔദ്യോഗിക ഇ-മെയിൽ ലഭിക്കുകയും, OMR 14,550 (ഏകദേശം ₹36,13,111.50) തുക 2026 ജൂലൈ 29-ന് എംബസിയുടെ അക്കൗണ്ടിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മസ്കറ്റ് വഴി കൈമാറിയതായി അറിയിക്കുകയും ചെയ്തു.നിയമാവകാശ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ രേഖകളും പരിശോധിച്ച ശേഷം ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് നിയമപരമായ അവകാശികൾക്ക് ഈ തുക വിതരണം ചെയ്യുമെന്ന് എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും പ്രവാസി ലീഗൽ സെൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച്:ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രിയുടെ ഓഫീസും.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ.
ഒമാനിലെ ഇന്ത്യൻ അംബാസഡറും എംബസിയിലെ മുഴുവൻ ഉദ്യോഗസ്ഥരും.വെൽഫെയർ അറ്റാഷേ ദിനേഷ് റാണ.ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ.അഡ്വ. ജോസ് എബ്രഹാം, സുധീർ തിരുനിലത്ത്, അഡ്വ. ജെസ്സി, പി.എൽ.സി. ഒമാൻ ടീം.പ്രവാസി തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽപ്രവാസി ലീഗൽ സെൽ തുടർന്നും പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.
വൈകിയ നീതി ഒടുവിൽ കുടുംബത്തിലെത്തിയിരിക്കുന്നു.

Leave A Comment