India

സ്‌കൂബ ഡൈവിംഗിനിടെയല്ല സുബീൻ ഗാർഗിന്റെ മരണം, ദുരൂഹതയേറുന്നു, ബാൻഡ്‌മേറ്റും ഗായികയും അറസ്റ്റിൽ

ഗുവാഹത്തി: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിംഗിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണ് അപകടമെന്നും റിപ്പോർട്ടുകൾ. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ സുബീൻ ഗാർഗിന്റെ രണ്ടാളുകളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സുബീൻ ഗാർഗിന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ഇതുവരെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ […]
Read More

അഞ്ച് വർഷത്തിനിപ്പുറം ടേക്ക് ഓഫ്; ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനഃസ്ഥാപിക്കും

ന്യൂഡൽഹി: ഇന്ത്യ-ചൈന രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇരു രാജ്യങ്ങളുടെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടക്കുന്നുണ്ടായിരുന്നു. നേരിട്ടുള്ള വിമാനസർവ്വീസ്, പുതുക്കിയ വ്യോമ സേവന കരാർ എന്നിവയിലൂന്നിയുമായിരുന്നു പ്രധാന […]
Read More

സുബീൻ ഗാർഗിന്റെ മരണം: മാനേജർക്കും ഫെസ്റ്റിവൽ ഓർഗനൈസർക്കുമെതിരെ കൊലക്കുറ്റം

ദിസ്പുർ: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർ സിദ്ധാർത്ഥ് ശർമയ്ക്കും നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി അസം പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ‘ബിഎൻഎസിലെ 103ാം വകുപ്പ് എഫ്ഐആറിൽ ചേർത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും പ്രത്യേക അന്വേഷണ സംഘം തലവൻ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്ത […]
Read More

പോസ്റ്റർ വിവാദം, ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു, ബറേലിയിൽ സംഘർഷസാധ്യത

ഉത്തർപ്രദേശ്: പോസ്റ്റർ വിവാദത്തിന് പിന്നാലെയുണ്ടായ സംഘർഷ സാദ്ധ്യതയെ തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സേവനം നിറുത്തി. ജില്ലാഭരണകൂടമാണ് ഇഓ ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഉച്ചമുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ 48 മണിക്കൂറിലേക്കാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. സെപ്റ്റംബർ 4നാണ് സംഘർഷങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ ബോർഡുകൾ സ്ഥാപിച്ചതിന് ചിലരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം സമാനരീതിയിൽ വാരാണസിയിൽ പ്ലക്കാർഡുകളുയർത്തി മറ്റൊരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതോടെ ഭിന്നിപ്പുണ്ടായി. തുടർന്ന് കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുണ്ടായി. […]
Read More

മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിന് മുന്നിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറ്റി ആക്രമണം ; 2 മരണം, അക്രമിയെ വെടിവെച്ച് കൊന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് മുന്നിൽ കാറിലെത്തിയ അക്രമി ജനങ്ങളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറ്റിയ ശേഷം രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി. ജൂതരുടെ വിശുദ്ധ ദിനമായ യോം കിപ്പൂർ ആഘോഷത്തിനിടയെയായിരുന്നു സംഭവം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ സംഭവസ്ഥലത്ത് തന്നെ പൊലീസ് വെടിവെച്ച് കൊന്നു. അക്രമിയുടെ പക്കൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അതേസമയം സ്ഥലത്ത് പ്ലേറ്റോ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തെ നേരിടുമ്പോൾ പൊലീസും അടിയന്തര സേവനങ്ങളും ഉപയോഗിക്കുന്ന […]
Read More

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെയെന്ന് ഓർക്കണം’; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്‌ സിംഗ്

ഗാന്ധിനഗർ: അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടി വരും. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ […]
Read More

വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതായി സൂചന. ദുരന്തത്തിന് പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചു. വിജയുടെ പിതാവ് ചന്ദ്രശേഖർ വഴിയും സിനിമാ മേഖലയിലെ ചില പ്രമുഖർ മുഖേനെയുമാണ് ബന്ധപ്പെട്ടത്. അതേസമയം വിജയ്യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചു. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത […]
Read More

ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു

വാടയ്ക്കൽ: ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആലപ്പുഴ വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു. മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മകൾ, കത്തിയെടുത്ത് അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അമ്മ, വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More

ചെന്നൈയിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് 9 പേർ മരിച്ചു, എല്ലാവരും അസമിൽ നിന്നുള്ളതൊഴിലാളികൾ

ചെന്നൈ: തമിഴ്‌നാട്ടിലെ എണ്ണൂരിലെ താപ വൈദ്യുത നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സ്റ്റീൽ കമാനം സ്ഥാപിക്കുകയായിരുന്നു. തെന്നാണ് പ്രാഥമിക വിവരം. സ്റ്റീൽ കമാനം സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ജോലിക്കിടെ യൂണിറ്റിന്റെ മുൻഭാഗം പൂർണമായും തകർന്നുവീഴുകയായിരുന്നു. 30 അടി ഉയരത്തിൽ നിന്ന് വീണ കമാനത്തിന്റെ അടിയിൽ തൊഴിലാളികൾ കുടുങ്ങി. അപകടസമയത്ത് ജോലി ചെയ്തിരുന്ന 10 പേരിൽ ഒമ്പതാളുകൾക്കും ജീവൻ […]
Read More

ഇടുങ്ങിയ പ്രദേശങ്ങളാണ് ടി.വി.കെ ചോദിച്ചതെന്ന് തമിഴ്‌നാട് സർക്കാർ; ഓരോ 20 പേർക്കും ഒരു പൊലീസ്‌

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള വിജയ്യുടെ വീഡിയോയ്ക്ക് പിന്നാലെ തമിഴ്‌നാട് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പും ആയിരുന്നു എന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുദ വ്യക്തമാക്കി. രണ്ടാമതായി ആവശ്യപ്പെട്ട ഉഴവർ മാർക്കറ്റും ഇടുങ്ങിയതാണ്. ഇവിടെ പരമാവധി അയ്യായിരം ആളുകൾക്ക് മാതരമേ പ്രവേശിക്കാൻ കഴിയൂ. വേലുച്ചാമിപുരം നിർദ്ദേശിച്ചപ്പോൾ എതിർപ്പൊന്നും കൂടാതെ […]
Read More