Kerala

ഷാഫിയുടെ മൂക്കിന്റെ ഇടത്, വലത് അസ്ഥികളിൽ പൊട്ടൽ, സ്ഥാനം തെറ്റി: മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ബുള്ളറ്റിനിൽ പറയുന്നു. പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ […]
Read More

”ജാംഗോ ഞാൻ പെട്ട്‌”; സി.സി.ടി.വിയിലെ കള്ളന് വീട്ടിലെത്തി മീശമാധവൻ പുരസ്‌കാരം നൽകി കടയുടമ

തിരുവനന്തപുരം: തിരക്കുള്ള കടയിൽനിന്ന് സൂത്രത്തിൽ സാധനങ്ങൾ അടിച്ചുമാറ്റിയ മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്‌കാരം നൽകി കടയുടമയുടെ ആദരം. ആളുള്ള കടയിൽ നിന്ന് ഇത്രയും വിദഗ്ദ്ധമായി മോഷ്ടിക്കുന്നയാളിന്റെ കഴിവിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ് കടയ്ക്കാവൂരിലെ ബേക്കറി ഉടമ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവാണ് സാധനങ്ങൾ നോക്കുന്നതിനിടെ 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാൾ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയിൽ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങൾ കണ്ടത്. പൊലീസിൽ അറിയിക്കാമെന്നാണ് ആദ്യം […]
Read More

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, ഭർത്താവ് പിടിയിൽ

പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലമാണ് മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന […]
Read More

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലിൽ തിരിമറി, കാണാതായത് 474.9 ഗ്രാം, അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നതായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണം കാണാതായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. ബോർഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഡി.ജി.പിയുടെ നിർദേശത്തിൽ അടിസ്ഥാനത്തിലാകണം എസ്.ഐ.ടി കേസ് റജിസ്റ്റർ ചെയ്ത് […]
Read More

തീരാവേദനയ്‌ക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും, ദമ്പതികളുടെ മരണത്തിൽ ഞെട്ടി കരകുളം ഗ്രാമം

തിരുവനന്തപുരം: രോഗിയായ ഭാര്യയുടെ കഠിന വേദനയും ചികിത്സയ്ക്കുള്ള സാമ്പത്തിക പരിമിതിയുമാണ് പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജയന്തിയെ (62) കൊന്നശേഷമുള്ള ഭർത്താവ് ഭാസുരാംഗന്റെ (72) ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന. ഇവരുടെ മരണവാർത്ത കരകുളത്തെ നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് ഇവരുടേതെന്ന് നാട്ടുകാർ പറയുന്നു. കരകുളം ഹൈസ്‌കൂൾ ജംക്ഷനിലെ അനുഗ്രഹയെന്ന വീട്ടിൽ മകൾ രചനയ്ക്കൊപ്പമാണ് ജയന്തിയും ഭാസുരാംഗനും താമസിച്ചിരുന്നത്. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന ജയന്തിയ്ക്ക് ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് വേണ്ടി വന്നിരുന്നു. […]
Read More

രണ്ടര മാസം മുമ്പ് കാണാതായ യുവതിയെയും പെൺമക്കളെയും തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി, കന്യാകുമാരിയിലെ അഭയകേന്ദ്രത്തിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അൽക്ക (ആറ്) എന്നിവരെയുമാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 17 മുതലാണ് മൂവരെയും കാണാതായത്. മൂവരുടെയും ചിത്രങ്ങൾ തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ അമ്മയും മക്കളുമുണ്ടെന്ന സന്ദേശം ലഭിച്ചത്. റീനയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവ് അനീഷ് മാത്യു ജീവനൊടുക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് […]
Read More

ഇൻസ്റ്റഗ്രാം കൂട്ട്, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായത്. ഇതുപ്രകാരം 5 എഫ്‌ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് വടകര പൊലീസിനെ അറിയിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസിൽനിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം […]
Read More

നിയമസഭയിൽ ബഹളം, നാലു എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചതായി കാണിച്ച് സ്പീക്കർ എ എൻ ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, എം വിൻസെന്റ്, റോജി എം ജോൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തി. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് […]
Read More

”രണ്ടു കയ്യും ഇല്ലാത്ത ആൾ… ഉറുമ്പു കയറിയാൽ…”: ഞെട്ടിപ്പിക്കുന്ന വാക്കുകൾ, ഭിന്നശേഷിക്കാരെ അപമാനിച്ച് ചിത്തരഞ്ജൻ; വാക്കുകളിൽ വീണ്ടും വിവാദം

തിരുവനന്തപുരം പി.പി. ചിത്തരഞ്ജൻ എംഎൽഎ സഭയിൽ നടത്തിയ പരാമർശത്തിൽ വിവാദം. ‘രണ്ടു കയ്യും ഇല്ലാത്ത ആൾ ചന്തിയിൽ ഉറുമ്പു കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം ഇവിടെ നിൽക്കുന്നത്’ എന്ന ചിത്തരഞ്ജന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എം.എൽ.എയുടെ വാക്കുകൾ എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭയിൽ കേട്ടലറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും വളരെ നിലവാരം കുറഞ്ഞ പരാമർശമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എം.ബി.രാജേഷും പി.രാജീവും പ്രതിപക്ഷത്തെ […]
Read More

കണ്ണൂരിൽ സ്ഫോടനം; വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു, അന്വേഷണം

കൂത്തുപറമ്പ്: കണ്ണൂർ മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. പുലർച്ചെ 12.15ഓടെയായിരുന്നു സംഭവം. സമീപമുള്ള രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലുംതെറിച്ചാണ് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്. പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് പരസ്പരം […]
Read More