Kerala

അധ്യാപികയുടെ ഭർത്താവിന്റെ മരണം: പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം കണ്ടെത്താൻ കഴിയാത്തതിനാൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭർത്താവാണ് മരിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഓഫിസ് പി.എ എൻ.ജി.അനിൽകുമാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ.ബിനി എന്നിവർക്കാണ് സസ്‌പെൻഷൻ. സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ […]
Read More

മെസ്സി കേരളത്തിലെത്തുമോ? ഒടുവിൽ ചോദ്യങ്ങൾക്ക് ഉത്തരമായി, ആരാധകർക്ക് നിരാശ

കൊച്ചി: ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അവസാനം ഉത്തരമായി. കായിക മന്ത്രി വി അബ്ദുറഹിമാൻ ആണ് ഇതിഹാസതാരം ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. ഒക്ടോബറിൽ മാത്രമേ ടീമിനെ എത്തിക്കാൻ കഴിയൂവെന്ന് സ്പോൺസർമാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അർജന്റീന ഫുട്‌ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി […]
Read More

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ; കോടതിയിൽ ഹാജരാക്കുമ്പോൾ ഇനി കൈവിലങ്ങ്

കണ്ണൂർ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്‌കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തിൽ സിപിഒമാർക്കു പകരം ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്‌കോർട്ടിനു ചുമതലപ്പെടുത്തുമെന്നറിയുന്നു. സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വയ്ക്കാറില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും നിരീക്ഷണത്തിനു കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും […]
Read More

”പറഞ്ഞത് മികവിന് വേണ്ടി,  സിനിമയെക്കുറിച്ച് അറിയാത്തവർ പണം വാങ്ങി കാമറാമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്തു”

തിരുവനന്തപുരം സർക്കാർ സഹായധനം നൽകുന്നതിന് താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് ഉദ്ദേശിച്ചതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവർ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ടെന്നും അടൂർ പറഞ്ഞു. ഇത്തരത്തിൽ ആദ്യമായി സിനിമ എടുക്കാൻ വരുന്നവർ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് […]
Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

കൊച്ചി:  നഗരത്തെ പരിഭ്രാന്തിയിലാക്കിയ ബസുകളുടെ മത്സരയോട്ടത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു അപകടം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറിപ്പിച്ചത്. സലാമിന്റെ ഇരുചക്ര […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ കത്തയച്ചു

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സൂചിപ്പിച്ചാണ് സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. നിമിഷപ്രിയയുടെ മോചന, മധ്യസ്ഥ ഇടപെടലുകൾക്ക് തിരിച്ചടിയാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ […]
Read More

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണം:  അടൂർ, വിവാദം

കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ ഗോപാലകൃഷ്ണന്റെ വിവാദപരാമർശം. സംസ്ഥാന സർക്കാരിന്റെ സിനിമാ കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമർശനമുയർന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമർശങ്ങൾ തുടർന്നു. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി […]
Read More

കേരളത്തിന്റെ കഫീൽ ഖാൻ പരാമർശം, അബദ്ധത്തിൽപ്പെട്ട് വി. മുരളീധരൻ, സോഷ്യൽ മീഡിയയിൽ പരിഹാസം, പിന്നാലെ തിരുത്ത്

കൊച്ചി:  ഡോ ഹാരിസ് ചിറയ്ക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് അബദ്ധത്തിൽപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പിണറായി വിജയൻ സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ച് പങ്കുവച്ച പോസ്റ്റിലാണ് അബദ്ധം പറ്റിയത്. ഹാരിസ് ചിറയ്ക്കലിനെ കേരളത്തിന്റെ കഫീൽ ഖാനെന്നാണ് വി മുരളീധരൻ വിശേഷിപ്പിച്ചത്. ‘കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്’ – വി മുരളീധരൻ […]
Read More

തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വം; കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ പൊരുതും

കൊച്ചി: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനിൽപ്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കയ്യിലെടുത്ത, അറസ്റ്റുചെയ്യപ്പെട്ട […]
Read More

കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി

കൊച്ചി: കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ് മാർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്ന തിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ […]
Read More