ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേരള വനം മേധാവിക്ക് അധികാരം ഉണ്ട് അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു. സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല. കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട് നൽകുന്നുണ്ട്.344 പേർ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ കേരളത്തിൽ മരണപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.

